യുഎഇയിൽ ഇത്തരം തട്ടിപ്പുകൾ ഇപ്പോൾ തുടർക്കഥയാവുകയാണ്. ഇന്ത്യക്കാർ ഉൾപ്പെടെ ഒട്ടേറെ സ്ത്രീകൾ ഈ സംഘത്തിന്റെ ചതിയിയിലകപ്പെട്ട് ഇതേ വില്ലയിൽ കഴിയുന്നുണ്ടെന്നാണ് പെൺകുട്ടി വെളിപ്പെടുത്തുന്നത്. പത്തനംതിട്ട സ്വദേശിനിയ്ക്കാണ് യുഎഇയിൽ ഈ ദുരനുഭവം ഉണ്ടായത്. നഴ്സിംഗ് അസിസ്റ്റന്റ് ജോലി വാഗ്ദാനം ചെയ്ത ഒരു ഏജന്റ് വഴിയാണ് ഈ പെൺകുട്ടി യുഎഇയിൽ എത്തുന്നത്. എന്നാൽ ഇവിടെ എത്തിയതോടെ പെൺകുട്ടിയുടെ പാസ്പോർട്ട് അടക്കം സംഘം കൈവശപ്പെടുത്തി. തുടർന്നാണ് ഈ പെൺകുട്ടിയെ റാസൽഖൈമയിലെ വില്ലയിൽ എത്തിക്കുന്നത്. ഒപ്പം താമസിച്ചിരുന്ന ഒരു ശ്രീലങ്കൻ സ്വദേശിയിൽ നിന്നും വീട്ടിലേക്ക് ഒരു വാട്സ്ആപ്പ് സന്ദേശം അയക്കാനായതാണ് പെൺകുട്ടിക്ക് രക്ഷയായത്. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതി ലഭിച്ച ഗ്ലോബൽ പ്രവാസി യൂണിയൻ പ്രവർത്തകരും യുഎഇ പോലീസും ചേർന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. ഈ വർഷം തന്നെ ഗ്ലോബൽ പ്രവാസി യൂണിയൻ ഇത്തരത്തിൽ രക്ഷപ്പെടുത്തുന്ന ഒമ്പതാമത്തെ പെൺകുട്ടിയാണിത്.
0 Comments