കുഞ്ഞിക്കണ്ണന്‍റെ 12 ദിവസം പ്രായമായ പശുക്കിടാവിനെയാണ് കടിച്ചു കൊന്നത്. ശനിയാഴ്ച്ച പുലർച്ചെയാണ് സംഭവം
കുഞ്ഞിക്കണ്ണനും കുടുംബവും വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് ആക്രമണം. കിടാവിന്‍റെ കാലിന്‍റെ ഭാഗത്താണ് കടിയേറ്റത്. ഈ ഭാഗം ഭക്ഷിച്ച നിലയിലുമാണ്. കൊട്ടിയൂര്‍ വെസ്റ്റഡ് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സി.ജെ. റോബര്‍ട്ട്, ബ്ലോക്ക് പഞ്ചായത്തംഗം കെ.എന്‍. സുനീന്ദ്രന്‍, വാര്‍ഡ് മെമ്പര്‍ ഷേര്‍ലി പടിയാനിക്കല്‍, വനപാലകര്‍ എന്നിവര്‍ സന്ദര്‍ശിച്ചു. നേരത്തെ പാൽച്ചുരം ഭാഗത്തിറങ്ങിയ പുലിയുടെ സി.സി.ടി.വി. ദൃശ്യം കാമറയിൽ പതിഞ്ഞിരുന്നു. പാൽച്ചുരത്തും പുലിയുടെ കടിയേറ്റ് പശുക്കിടാവ് ചത്തിരുന്നു. ഇതിനെ തുടർന്നാണ് വനംവകുപ്പ് ഇവിടെ ക്യാമറ സ്ഥാപിച്ചത്. ഈ ക്യാമറയിലാണ് രണ്ടു പുലികൾ കുടുങ്ങിയത്.
0 Comments