കുടിങ്ങിക്കിടന്നവരുടെ കുടുംബാംഗങ്ങൾ സിൽക്യാര തുരങ്കത്തിന് പുറത്ത് കാത്തുനിന്നിരുന്നു. പുതിയ വസ്ത്രങ്ങളുമായാണ് ഇവർ തങ്ങളുടെ പ്രിയപ്പെട്ടവരെ വരവേറ്റത്. രക്ഷാദൗത്യം സമ്പൂർണ്ണ വിജയമായതോടെ ഉത്തരകാശിയിൽ ആഘോഷങ്ങളും തുടങ്ങിയിരുന്നു. മധുരം വിതരണം ചെയ്തും പാട്ടുപാടി നൃത്തം ചെയ്തുമാണ് ഈ വിജയത്തെ ഗ്രാമവാസികൾ വരവേറ്റത്.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയും കേന്ദ്രമന്ത്രി വികെ സിംഗും ഓരോ തൊഴിലാളികളെയും കെട്ടിപ്പുണർന്നാണ് സ്വീകരിച്ചത്. 17 ദിവസം തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടന്നെങ്കിലും തൊഴിലാളികളാരും തന്നെ അവശനിലയിൽ ആയിരുന്നില്ലെന്നാണ് പുറത്തുവരുന്ന ദൃശ്യങ്ങൾ സൂചിപ്പിക്കുന്നത്.
0 Comments