കൊടിയേറ്റത്തിന് ശേഷം രണ്ടിന് മുത്തപ്പൻ വെള്ളാട്ടത്തിന്റെ മലയിറക്കൽ ചടങ്ങ് നടക്കും. തുടർന്ന് തയ്യിൽ തറവാട്ടുകാരുടെ കാഴ്ചവരവ് സംഘം മടപ്പുരയിൽ പ്രവേശിക്കും.
പിന്നീട് കോഴിക്കോട്, വടകര, തലശ്ശേരി ദേശക്കാരുടെ കാഴ്ച വരവുകളും മടപ്പുരയിൽ പ്രവേശിക്കും. സന്ധ്യക്ക് മുത്തപ്പൻ വെള്ളാട്ടം പുറപ്പെടും.
രാത്രി 10-ന് മുത്തപ്പന്റെ അന്തിവേലയും തുടർന്ന് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ കുന്നുമ്മൽ തറവാട്ടിൽ നിന്ന് ക്ഷേത്രത്തിലേക്ക് കലശം എഴുന്നള്ളിപ്പും നടക്കും. മൂന്നിന് രാവിലെ ഉത്സവ നാളിലെ ആദ്യ തിരുവപ്പന രാവിലെ 5.30-ന് തുടങ്ങും.
തുടർന്ന് ഭക്തർക്ക് ദർശനം നൽകും. ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ പ്രവേശിച്ച കാഴ്ച വരവുകാരെ തിരിച്ചയക്കുന്ന ചടങ്ങുകളും രാവിലെ പത്തോടെ നടക്കും.
ആറിന് രാവിലെ കലശാട്ടത്തോടെ ചടങ്ങുകൾക്ക് കൊടിയിറങ്ങും. അഞ്ചിനും ആറിനും രാത്രി കഥകളിയുണ്ടാകും.
0 Comments