അച്ഛൻ നാണുവിന് ഒപ്പമെത്തിയാണ്. അസ്ന ചുമതലയേറ്റത്. 2000 സെപ്റ്റംബറിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ദിനത്തിലാണ് ബോംബെറിൽ അസ്നക്ക് കാൽ നഷ്ടപ്പെട്ടത്.
അക്രമ രാഷ്ട്രിയം കാലെടുത്ത സ്വന്തം നാട്ടിൽ കൃത്രിമ കാലുമായി സഹന പാതകളിലൂടെ പഠിച്ചുയർന്ന ഡോ.അസ്ന സ്റ്റേതസ്കോപ്പ് വെച്ച്, രോഗികളെ പരിശോധിച്ചു മരുന്നെഴുത്തുമ്പോൾ ഈ യാഥാർഥ്യത്തിനും അന്നത്തെ ചോര ചിതറിയ വേദനയ്ക്കും ഇടയിൽ 19 വർഷത്തെ അകലം ഉണ്ട്.
ബോംബെറിൽ കാൽ ചിതറിപ്പോയ ആ പെണ്കുട്ടി, അതേ നാട്ടിൽ ഡോക്ടറായെത്തുമ്പോൾ ആശുപത്രി മുറ്റത്ത് അഭിമാനത്തോടെ മറ്റൊരാൾ നിൽക്കുന്നുണ്ടായിരുന്നു. മകളുടെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ ഓരോ ഇടത്തും താങ്ങായും തണലായും നടന്ന അച്ഛൻ നാണു. ഡോക്ടറാവുക എന്നത് ബോംബേറിൽ കാല് നഷ്ടപ്പെട്ട് ആശുപത്രിക്കിടക്കയിൽ കിടന്ന സമയത്ത് മുളപൊട്ടിയ സ്വപ്നമാണെന്ന് അച്ഛൻ പറയുന്നു
0 Comments