FLASH NEWS

6/recent/ticker-posts

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പത്താം ക്ലാസുകാരിയുമായി നാടുവിട്ട 55 വയസുകാരനായ കെഎസ്ആർടിസി ജീവനക്കാരൻ അറസ്റ്റിൽ

തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി നാടുവിട്ട കെഎസ്ആർടിസി ജീവനക്കാരൻ അറസ്റ്റിൽ. വർക്കല അയിരൂർ സ്വദേശി 55കാരനായ പ്രകാശൻ ആണ് അറസ്റ്റിലായത് .

പോക്‌സോ കുറ്റം ചുമത്തി ആണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത് . ഫേസ്ബുക്ക് വഴിയാണ് പത്താം ക്ലാസ് വിദ്യാർഥിയുമായി ഇയാൾ സൗഹൃദത്തിൽ ആകുന്നത്. തുടർന്ന് പെൺകുട്ടിയോട് വീട്ടിൽ നിന്ന് ഇറങ്ങി വരാൻ ഇയാൾ പ്രേരിപ്പിക്കുകയായിരുന്നു .തുടർന്ന് പെൺകുട്ടിയുമായി കടന്നുകളയുകയായിരുന്നു ഇയാൾ .

കുട്ടിയെ കാണാതായതിനെ തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി .രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ ആണ് പ്രതി അറസ്റ്റിൽ ആവുന്നത് .പെൺകുട്ടിയുടെ ഫേസ്ബുക്ക് ചാറ്റുകൾ പരിശോധിച്ച പോലീസ് പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു .വീട്ടിൽ നിന്നും ഇറക്കിയ പെൺകുട്ടിയുമായി ട്രെയിൻ വഴി എറണാകുളത്ത് എത്തി വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇഇരുവരും .തുടർന്ന് പ്രതിയുടെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ താമസ സ്ഥലം കണ്ടെത്തുകയും പെൺകുട്ടിയെയും പ്രതിയേയും പോലീസ് കസ്റ്റഡിയിലെടുത്തു .

പെൺകുട്ടിയുമായി ഫേസ്ബുക്ക് വഴി ഉള്ള ബന്ധം മുതലെടുത്ത പ്രതി വീട്ടിൽ നിന്ന് ഇറങ്ങി വരാൻ പെൺകുട്ടിയോട് ആവശ്യപ്പെടുകയും കുട്ടി വീട്ടിൽ നിന്ന് ഇറങ്ങി ഇയാളുടെ ഒപ്പം പോവുകയായിരുന്നു .കുട്ടിയെ വീട്ടിൽ നിന്ന് കാണാതായതോടെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി .ഡിസംബർ മൂന്നിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഇരുവരെയും എറണാകുളത്തു നിന്ന് പൊലീസ് കണ്ടെത്തി .വീട്ടിൽ നിന്ന് ഇറങ്ങി വന്ന പെൺകുട്ടിയുമായി ഇയാൾ ട്രെയിൻ മുഖാന്തരം എറണാകുളത്ത് എത്തുകയായിരുന്നു. തുടർന്ന് ഇയാളുടെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ , അന്വേഷണത്തിലാണ് കഴിഞ്ഞദിവസം എറണാകുളത്ത് നിന്ന് ഇവരെ പിടികൂടി . വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇരുവരും. പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിലെ വെഹിക്കിൾ സൂപ്പർവൈസർ ആണ് അറസ്റ്റിലായ 55കാരൻ പ്രകാശൻ .ഇയാൾക്കെതിരേ പോക്സോ വകുപ്പ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഫേസ്ബുക്ക് വഴിയാണ് പ്രകാശൻ പെൺകുട്ടിയുമായി സൗഹൃദത്തിൽ ആകുന്നത് .സൗഹൃദം പിന്നീട് പ്രണയമായി മാറി .ആരും അറിയാതെ വീട്ടിൽ നിന്ന് ഇറങ്ങി വരാൻ പ്രകാശൻ ആവിശ്യപ്പെടുകയായിരുന്നു .ഇയാളുടെ നിർബന്ധപ്രകാരമാണ് പെൺകുട്ടി പ്രതിയുടെ ഒപ്പം ഇറങ്ങി പോയത് .

Post a Comment

0 Comments