അർജുൻ ആയങ്കിക്കും കുടുംബത്തിനുമെതിരെ ഭാര്യ അമല കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവിലെത്തിയാണ് ഗാർഹിക പീഡനം ഉൾപെടെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. നിർബന്ധിച്ച് രണ്ട് തവണ ഗർഭഛിദ്രം ചെയ്യിച്ചു, കറുത്ത നിറമായതിനാൽ മാനസികമായും ശാരീരികമായും നിരന്തരം പീഡിപ്പിച്ചു തുടങ്ങിയ ആരോപണങ്ങളാണ് അർജുനെതിരെ അമല ഉന്നയിച്ചത്. താൻ ആത്മഹത്യ ചെയ്താൽ അതിനുത്തരവാദികൾ അർജുൻ ആയങ്കിയും കുടുംബവുമായിരിക്കുമെന്ന് ഫേസ്ബുക്ക് ലൈവിലെത്തി അമല തുറന്നടിച്ചു. പക്ഷെ പൊലീസിൽ പരാതി നൽകിയില്ല. അതേസമയം ഫേസ്ബുക്ക് ലൈവിനിടെ അർജുൻ ആയങ്കിയുടെ സ്വർണ്ണക്കടത്ത് ക്വട്ടേഷൻ ഇടപാടുകളെ സംബന്ധിച്ചും അമല സംസാരിച്ചിരുന്നു.
0 Comments