FLASH NEWS

6/recent/ticker-posts

ഹിസ്ബുള്ളയുടെ ശക്തി കേന്ദ്രങ്ങളിൽ ഇസ്രായേലിന്റെ കടന്നാക്രമണം



ഇസ്രായേൽ ഹമാസ് യുദ്ധം കൊടുമ്പിരികൊണ്ടിരിക്കെ ഹിസ്ബുല്ല ഭീകരർക്ക് തക്കതായ മറുപടി നൽകി ഇസ്രായേൽ. ലെബനനിൽ നിന്നുള്ള വെടിവയ്പ്പിന് മറുപടിയായി ഹിസ്ബുല്ല ഭീകരരുടെ കേന്ദ്രങ്ങൾ ഇസ്രായേൽ സൈന്യം തകർത്തു. ഹിസ്ബുല്ലയുടെ നിരവധി കെട്ടിടങ്ങൾ ഈ റോക്കറ്റാക്രമത്തിൽ തകർന്നു.

പാലസ്തീൻ പ്രദേശത്ത് ഇസ്രായേൽ ആക്രമണം തുടരുകയാണെങ്കിൽ യുദ്ധത്തിൽ തങ്ങളും പങ്കാളികളാകുമെന്ന് ഹിസ്ബുല്ല മേധാവി ഹസൻ നസ്‌റല്ല വെല്ലുവിളിച്ചതിന് പിന്നാലെയാണ് ഇസ്രായേലിന്റെ തിരിച്ചടി. അമേരിക്കയടക്കമുള്ള രാജ്യങ്ങളുടെ പൂർണ പിന്തുണ ഇസ്രായേലിനുണ്ട്.

ലെബനനിൽ നിന്ന് ഇസ്രായേലിന്റെ പ്രദേശത്തേക്ക് വെടിവയ്‌ക്കാൻ ശ്രമിച്ച ഭീകരർക്ക് മറുപടിയായി ഹിസ്ബുല്ല ഭീകര സെല്ലുകളും അവരുടെ നിരീക്ഷണ പോസ്റ്റുകളും തകർത്തു എന്നാണ് ഇസ്രായേൽ സൈന്യം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. ലെബനനിലെ ജൽ അൽ-അല്ലം എന്നറിയപ്പെടുന്ന ഇസ്രായേൽ പോസ്റ്റിന് നേരെയാണ് കഴിഞ്ഞ ദിവസം രണ്ട് ബുർക്കൻ റോക്കറ്റുകൾ ഹിസ്ബുല്ല തൊടുത്തുവിട്ടത്.

ഹമാസ് ഭീകരരുടെ തുരങ്കങ്ങൾ കണ്ടെത്താൻ നിരീക്ഷണ ഡ്രോണും റോബോട്ടുകളും ഇസ്രേയാൽ ശക്തമാക്കി, ബങ്കറുകളുടെ വാതിലുകളിലൂടെ വിഷപ്പുകയും ബോംബുകളും കയറ്റിവിടുകയും സേന ചെയ്യുന്നുണ്ട്, മിന്നലാക്രമമങ്ങളിലൂടെ തുരങ്കങ്ങളിലേക്ക് കടന്നുകയറി ആക്രണം നടത്തി തിരെകെ എത്തുകയാണ് ഇസ്രായേൽ സേന.ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹോയത്തെടെ തീവ്രവാദികൾ നിൽക്കുന്ന സ്ഥലങ്ങൾ കണ്ടെത്തി അവിടേക്ക് റോക്കറ്റ് വിക്ഷേപിക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്.

Post a Comment

0 Comments