ഇന്ത്യൻ നാവികസേനയിൽ അഭിമാനമായി നിലനിന്ന മുങ്ങി കപ്പലിൻ്റെ പ്രധാന ഭാഗങ്ങളെല്ലാം പൊളിച്ചു കരയിൽ മാറ്റി നിർത്തിയിട്ടുണ്ട്. 1987 ജൂൺ 12 നാണ് കപ്പൽ കമ്മിഷൻ ചെയ്തത്. 35 വർഷത്തെ സേവനത്തിനു ശേഷം 2022 ജൂലായ് 16ന് കപ്പൽ ഡീകമ്മിഷൻ ചെയ്തത്. ഈ വർഷം ഏപ്രിൽ നാലിനാണ് അന്തർവാഹിനി അഴിക്കലിൽ എത്തിയത്
1975 ൽ ആരംഭിച്ച സിൽക്കിൽ നിരവധി കപ്പലുകൾ പൊളിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു യുദ്ധക്കപ്പലായ അന്തർ വാഹനി സിൽക്കിൽ പൊളിക്കാനായി എത്തിക്കുന്നത്. വിശാഖ പട്ടണത്തിലെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സിത്താര ട്രേഡേഴ്സാണ് മുങ്ങി കപ്പൽ വാങ്ങിയത്. അവരാണ് പൊളിക്കാനായി അഴീക്കൽ സിൽക്കിലെത്തിച്ചത്. പൊളിച്ചു മാറ്റുന്നതിന് ഒരു ടണ്ണിന് 45 25 രൂപയും ജി.എസ്.ടി വരുന്ന തുകയും സിൽക്കിന് ലഭിക്കും. പൊളിക്കുന്ന ഒരു ടണ്ണിന് 2400 രൂപയും ജി.എസ്.ടി.യുമാണ് ഉപകരാറുകാർക്ക് നൽകിയത്. പൂർണമായി പൊളിച്ചാൽ 1900 ടൺ ഭാരമുണ്ടാകുമെന്നാണ് കണക്കാക്കിയത്. ഇതു പ്രകാരം 50 ലക്ഷത്തോളം രൂപയുടെ സാമ്പത്തിക നേട്ടമാണ് സിൽക്ക് പ്രതീക്ഷിക്കുന്നത്.
0 Comments