ഇതിനിടെ പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട ഒരു പ്രതി നാടകീയമായി കോടതിയില്‍ കീഴടങ്ങി. തൃശൂർ സ്വദേശിയായ അമല്‍ അഹമ്മദ്, മലപ്പുറം മുണ്ടുപ്പറമ്ബ് സ്വദേശിയായ മുബഷീർ എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. രണ്ടു വർഷത്തോളം ഇൻസ്റ്റഗ്രാം വഴി ചാറ്റ് ചെയ്താണ് അമല്‍ അഹമ്മദ് പെണ്‍കുട്ടിയുമായി ബന്ധം സ്ഥാപിച്ചത്.
വിവാഹ വാഗ്ദാനം നല്‍കിയ പ്രതി പെണ്‍കുട്ടിയുടെ നഗ്നവീഡിയോകള്‍ പലപ്പോഴായി പകർത്തി. പിന്നീട് ഇത് സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡനം തുടർന്നു. ഇതിനിടെ അമല്‍ അഹമ്മദിന്‍റെ സുഹൃത്ത് മുബഷീറും പെണ്‍കുട്ടിയെ ഉപദ്രവിച്ചു. കോട്ടക്കലുള്ള സ്വകാര്യ ലോഡ്ജിലും പെണ്‍കുട്ടിയുടെ വീട്ടിലും വെച്ചാണ് ഇരുവരും പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ബലാത്സംഗത്തില്‍ പെണ്‍കുട്ടിയ്ക്ക് മാരകമായി മുറിവേറ്റു.
ഒന്നാം പ്രതി അമല്‍ പരപ്പനങ്ങാടിയില്‍ നിന്നും രണ്ടാം പ്രതി മുബഷീർ ഇരുമ്ബുഴിയില്‍ നിന്നുമാണ് പിടിയിലായത്. മലപ്പുറം താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്കിടെ രക്ഷപ്പെട്ട രണ്ടാം പ്രതി മുബഷീർ ഒരു മണിക്കൂറിന് ശേഷം നാടകീയമായി കോടതിയില്‍ നേരിട്ട് ഹാജരായി.
0 Comments